Posts

Showing posts from June, 2017

ചോംഗിയെച്ചിയോണ്‍ - സിയൂളിലെ അരുവി

കൊറിയന്‍ യുദ്ധം 1953- ല്‍ അവസാനിച്ചപ്പോള്‍ മുതല്‍ സിയോളിലേക്ക്‌ ജനങ്ങള്‍ വന്‍തോതില്‍ കുടിയേറിത്തുടങ്ങി. വന്നവരെല്ലാം നഗരമധ്യത്തില്‍ ഉള്ള ചെറിയനദിക്കരയില്‍ താല്‍ക്കാലിക വീടുകള്‍ ഉണ്ടാക്കി താമസിക്കാന്‍ തുടങ്ങി. അവര്‍ ഉണ്ടാക്കിയ മാലിന്യങ്ങളും മണ്ണും പൊടിയും അവരുടെ പരിതാപകരമായ ചുറ്റുപാടുകളും കാരണം അവിടമൊക്കെ ആകെ നാശമായി നഗരമധ്യമാകെ മാലിന്യം നിറഞ്ഞ്‌ നാറാന്‍ തുടങ്ങി. 1958 മുതല്‍ അടുത്ത 20 വര്‍ഷം കൊണ്ട്‌ ആ അരുവി മുഴുവന്‍ കോണ്‍ക്രീറ്റുകൊണ്ടുമൂടിയശേഷം അതിനു മുകളില്‍ ഉയരത്തില്‍ ഒരു ഹൈവേ കൂടി പണിതു നഗരം വൃത്തിയാക്കി. ആധുനിക തെക്കന്‍ കൊറിയയുടെ വിജയകരമായ വ്യവസായവല്‍ക്കരണത്തിന്റെ ഉത്തമ ഉദാഹരണമായിത്തീര്‍ന്നു ആ മാറ്റങ്ങള്‍. സിയൂളിന്റെ മധ്യത്തില്‍ക്കൂടി ഒഴുകിയിരുന്ന കേവലം എട്ടര കിലോമീറ്റര്‍ മാത്ര നീളമുള്ള ഒരു കൊച്ചരുവിയായിരുന്നു ചോംഗിയെച്ചിയോണ്‍. 2003-ല്‍ ലീ മ്യുങ്ങ്‌ ബക്‌ സിയൂളിലെ മേയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. (ഹുണ്ടായിയുടെ ചെയര്‍മാന്‍ ആയിരുന്ന ഇദ്ദേഹം പിന്നീട്‌ ദക്ഷിണകൊറിയയുടെ പ്രസിഡണ്ടുമായി). അരുവിയ്ക്ക്‌ മുകളില്‍ ഉയരത്തില്‍ നിര്‍മ്മിച്ച ഹൈവേ മാറ്റുവാനും അപ്പോഴേക്കും ഇല്ലാതായിത്തീര്‍ന്നിരുന്ന അ...

ഇസ്രായേലിലെ ജലശുദ്ധീകരണം - റിവേഴ്‌സ് ഓസ്മോസിസ്

ഇനി ഒരു യുദ്ധമുണ്ടാകുന്നുവെങ്കില്‍ അത്‌ വെള്ളത്തിനുവേണ്ടിയാണെന്ന് കേട്ട്‌ കേട്ട്‌ എല്ലാവരും അക്കാര്യം ഉറപ്പിച്ചിരിക്കുന്നു. എന്നാലിനി ഇക്കാര്യത്തിന്‌ യുദ്ധമൊന്നുമുണ്ടാകാന്‍ പോകുന്നില്ല. വെള്ളത്തിനുവേണ്ടി യുദ്ധം ചെയ്യുന്നത്‌ വലിയ നഷ്ടക്കച്ചവടമാണ്‌. അതിന്റെ ആവശ്യമേയില്ല. വളരെ എളുപ്പത്തിലും കാര്യക്ഷമമായും ജലം ശുദ്ധീകരിക്കാനുള്ള സാങ്കേതികവിദ്യകള്‍ നിലവില്‍ത്തന്നെ ലഭ്യമാണ്‌. അവ നാള്‍തോറും മെച്ചപ്പെട്ടുകൊണ്ടുമിരിക്കുന്നു. കര മുഴുവന്‍ ചുറ്റപ്പെട്ടുകിടക്കുന്ന കടല്‍ നിറയെ വെള്ളമാണ്‌. ഉപ്പു കാരണം കുടിക്കാന്‍ പറ്റാത്ത കടല്‍ജലത്തില്‍ നിന്നും ഉപ്പുനീക്കം ചെയ്തുശുദ്ധീകരിച്ചാല്‍ ലോകത്തെ ജലപ്രശ്നങ്ങള്‍ തീര്‍ന്നു. ഇതിനായി പലവിധം പരിഹാരങ്ങള്‍ നിലവിലുണ്ട്‌. വ്യാവസായികാടിസ്ഥാനത്തില്‍ ഇന്ന് ഉപയോഗിക്കുന്ന ഒരു വഴിയാണ്‌ റിവേഴ്സ്‌ ഓസ്മോസിസ്‌ (RO). ഒരു അര്‍ദ്ധസുതാര്യസ്തരത്തിന്റെ ഒരു വശത്ത്‌ ലവണങ്ങളോ മാലിന്യമോ അടങ്ങിയ ജലം നിറച്ച്‌ വലിയമര്‍ദ്ദം ചെലുത്തിയാല്‍ വെള്ളത്തിലടങ്ങിയിരിക്കുന്ന ആവശ്യമില്ലാത്ത അയോണുകളെയും തന്മാത്രകളെയും നീക്കം ചെയ്യാം എന്ന തത്വമുപയോഗിച്ചാണ്‌ ഇതു പ്രവര്‍ത്തിക്കുന്നത്‌. വലിയതോതില്‍ ശുദ്ധജലക്...

കടലിലെ മല്‍സ്യസമ്പത്ത്

കടലിലെ വലിപ്പമേറിയ മല്‍സ്യങ്ങളുടെ അളവ്‌ 1950 -നു ശേഷം പകുതിയായിക്കുറഞ്ഞിരിക്കുന്നു. ആകെ മല്‍സ്യസമ്പത്ത്‌ എടുത്താല്‍ 1970 നു ശേഷം ഇവ പകുതിയായതായിക്കാണാം. കരയിലെ ജീവജാലങ്ങളുടെ എണ്ണത്തെപ്പറ്റിയും വംശനാശഭീഷണിയെക്കുറിച്ചെല്ലാം വലിയ പഠനങ്ങളും കണക്കുകളും നിലനില്‍ക്കുമ്പോള്‍ കടലിലെ മല്‍സ്യങ്ങള്‍ ഒടുങ്ങിത്തീരുന്നതെപ്പറ്റി കാര്യമായി ആരുംതന്നെ ശ്രദ്ധിക്കുന്നില്ല. കടലുകള്‍ പരിപൂര്‍ണ്ണമായ തകര്‍ച്ചയുടെ വക്കിലാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. കടലിലെ ജീവികള്‍ പലതും ഇനിയും നിലനില്‍പ്പിനു സാധ്യതയില്ലാത്തത്ര വിധം എണ്ണത്തില്‍ കുറയുകയാണ്‌ ഓരോ ദിവസവും. മല്‍സ്യങ്ങള്‍ കൂടാതെ മറ്റു സമുദ്രസസ്തനികള്‍, കടല്‍പ്പക്ഷികള്‍, ഇഴജീവികള്‍, ആമകൾ എന്നിവയുടെയും എണ്ണം കഴിഞ്ഞ 50 വര്‍ഷംകൊണ്ട്‌ പകുതിയായിക്കുറഞ്ഞിരിക്കുന്നു. ഇതോടൊപ്പം മല്‍സ്യങ്ങളുടെ പ്രജനനം നടക്കുന്ന കണ്ടല്‍പ്രദേശങ്ങള്‍, കോറല്‍ റീഫുകള്‍ എന്നിവയ്ക്കുണ്ടായ നാശവും മല്‍സ്യങ്ങളുടെ എണ്ണത്തെ വിപരീതമായി ബാധിച്ചു. തീരദേശങ്ങളില്‍ നടക്കുന്ന നിര്‍മ്മാണങ്ങള്‍, കാലാവസ്ഥാവ്യതിയാനം, വര്‍ഷംതോറും കടലിലേക്കെത്തുന്ന 65 ലക്ഷം ടണ്‍ പ്ലാസ്റ്റിക്‌ എന്നിവയും കടല്‍ജീവിതങ്ങളെ പരിതാപകരമായ അവസ...

സിംഗപ്പൂര്‍ നഗരങ്ങളിലെ മാലിന്യങ്ങള്‍ - ഖരമാലിന്യസംസ്കരണം

നഗരങ്ങളിലെ മാലിന്യങ്ങള്‍ കൊണ്ടുപോയിത്തള്ളുന്ന സ്ഥലം കാണാത്തവര്‍ ആരും ഉണ്ടാവില്ലല്ലോ. എങ്ങനെയെങ്കിലും മൂക്കുപൊത്തി എത്രയും പെട്ടെന്ന് അവിടം കടന്നുപോവാനായിരിക്കും ഏവരുടെയും ആഗ്രഹം. എന്നാല്‍ വേറൊരുനാട്ടില്‍ ഖരമാലിന്യം കൊണ്ടുപോയിനിക്ഷേപിക്കുന്ന സ്ഥലംകാണാന്‍ നാലുമാസങ്ങള്‍ക്കുമുന്‍പേ ടിക്കറ്റ്‌ ബുക്കുചെയ്താലേ അവസരം കിട്ടൂ എന്നറിയാമോ? കടലില്‍ 865 ഏക്കര്‍ സ്ഥലം വേര്‍തിരിച്ച്‌ മതിലുകെട്ടി അവിടെ സംസ്കരിച്ച ഖരമാലിന്യങ്ങള്‍ നിക്ഷേപിക്കാനയി രണ്ടുചെറുദ്വീപുകള്‍ക്കിടയിലുള്ള സ്ഥലം സിംഗപ്പൂര്‍ നികത്തിയെടുത്തു. അവിടെയാണ്‌ പുലൌ സെമകൌ ഖരമാലിന്യകേന്ദ്രം. സിംഗപ്പൂരില്‍ സ്ഥലം തീരെ കുറവാണ്‌. മനുഷ്യജീവിതത്തിന്റെ ഭാഗമാണ്‌ മാലിന്യങ്ങള്‍. എത്രയൊക്കെ ശ്രദ്ധിച്ചാലും കുറെ മാലിന്യങ്ങള്‍ ബാക്കിയാവും. മാലിന്യങ്ങള്‍ പരമാവധി കുറയ്ക്കുകയാണ്‌ ആര്‍ക്കും ചെയ്യാനുള്ളത്‌. അതിനായി മാലിന്യം ഉണ്ടാവാതെ നോക്കുക, ഉണ്ടാകുന്നതിന്റെ അളവ്‌ കുറയ്ക്കുക, പുനരുപയോഗിക്കുക, പുതിയ ഉല്‍പ്പന്നമാക്കി മാറ്റാന്‍ ശ്രമിക്കുക, മാലിന്യത്തില്‍ നിന്നു പരമാവധി കിട്ടാവുന്ന ഊര്‍ജ്ജം വേര്‍തിരിക്കുക, ഇനിയും ബാക്കിയുള്ളവയെ കത്തിച്ചതിനുശേഷം വരുന്ന ചാരത്തെ എവിട...

പാരീസിന്റെ രക്ഷകൻ

ഒക്കെ നശിപ്പിച്ചേക്കണം. വ്യവസായശാലകള്‍, റെയില്‍വേ, ജലസേചനപദ്ധതികള്‍, വൈദ്യുതനിലയങ്ങള്‍, സാംസ്കാരികകേന്ദ്രങ്ങള്‍ ഒക്കെ ബോംബിട്ടോ, കത്തിച്ചോ, സ്ഫോടനങ്ങളില്‍ക്കൂടിയോ തീര്‍ത്തും തകര്‍ത്ത്‌ നിലംപരിശാക്കിയേക്കണം. അവന്മാര്‍ക്കതൊന്നും ഉപകാരപ്പെടരുത്‌. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനനാളുകളില്‍ ഫ്രാന്‍സില്‍നിന്നും പിന്മാറേണ്ടിവരും എന്ന് ഉറപ്പായസമയത്ത്‌ പാരീസിന്റെ കമാണ്ടര്‍ ആയിരുന്നു ഡീട്രിക്‌ വണ്‍ കോളിറ്റ്‌സ്‌. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളില്‍ ജര്‍മ്മനിക്കായി മുന്‍നിരകളില്‍ പോരാടിയ അയാള്‍ വന്‍വിജയങ്ങള്‍ ആയിരുന്നു പലപ്പോഴും നേടിയിരുന്നത്‌. ഒടുവില്‍ പാരീസിന്റെ കമാണ്ടര്‍ ആയി ഹിറ്റ്‌ലര്‍ അയാളെ നിയമിച്ചു. നാളുകള്‍ പോകെ സഖ്യസേന ഓരോ ജര്‍മന്‍നിരകളെയും തോല്‍പ്പിച്ചുമുന്നേറിക്കൊണ്ടിരിക്കുന്ന കാലത്താണ്‌ പാരീസിന്റെ ചുമതല അയാള്‍ക്ക്‌ ഹിറ്റ്‌ലര്‍ നല്‍കുന്നത്‌. നിയമനത്തിന്റെ പിറ്റേന്ന് ഹിറ്റ്‌ലറുമായുള്ള കൂടിക്കാഴ്‌ചയില്‍ അയാള്‍ക്കു ലഭിച്ച നിര്‍ദ്ദേശമായിരുന്നു അത്‌. എങ്ങാന്‍ പിന്‍മാറേണ്ടിവന്നാല്‍ അവസാന ആള്‍വരെ പോരാടുക, പാരീസിനെ തകര്‍ത്ത്‌ ഇഷ്ടികക്കൂമ്പാരമാക്കുക, അവിടെ ഒന്നും ബാക്കിവച്ചേക്കരുത്‌, ഈഫല്‍ ടവറും ...

കൊയഹോഗ നദിക്ക് തീപിടിച്ച സംഭവം

പുഴയ്ക്കു തീ പിടിച്ചു. അത്‌ ആളിപ്പടര്‍ന്നു. കത്തിനശിച്ച ഒരു പാലമടക്കം 50000 ഡോളര്‍ നഷ്ടം. 1969 -ലാണ്‌ അമേരിക്കയിലെ കൊയഹോഗ നദിക്കു തീപിടിക്കുന്നത്‌. ഇത്‌ ആദ്യതവണയൊന്നുമല്ല, ഇതിലും വലിയ തീപിടുത്തങ്ങള്‍ അതില്‍ ഉണ്ടായിട്ടുണ്ട്‌. വീടുകളില്‍ നിന്നും വ്യവസായങ്ങളില്‍ നിന്നുമുള്ളതടക്കം ധാരാളം മാലിന്യങ്ങളാണ്‌ ദിവസംതോറും ആ പുഴയിലേക്കു തള്ളിക്കൊണ്ടിരുന്നത്‌. വെള്ളം കൊഴുത്തൊരു ദ്രാവകം പോലെയായി. യാതൊരു ജീവികള്‍ക്കും ജീവിക്കാന്‍ പറ്റാത്ത കാവിനിറത്തില്‍ ഒഴുകിക്കൊണ്ടിരിക്കുന്ന വെള്ളത്തില്‍ കുമിളകള്‍ നിറഞ്ഞു. അതില്‍ വീഴുന്നവര്‍ മുങ്ങിമരിക്കില്ല ദ്രവിക്കുകയേ ഉള്ളൂ എന്നാണ്‌ ടൈം മാഗസിന്‍ അന്ന് എഴുതിയത്‌. ചീഞ്ഞളിഞ്ഞ പുഴ പുഴുക്കള്‍ക്കുപോലും വാസയോഗ്യമല്ലാതായി. നഗരമധ്യത്തില്‍ക്കൂടി ഒഴുകുന്ന ഓട എന്നറിയപ്പെട്ട ആ പുഴയിലേക്ക്‌ ചുറ്റുമുള്ള ഫാക്ടറികളില്‍ നിന്നുമുള്ള മലിനജലങ്ങളും എണ്ണയും ടാറും ലോഹങ്ങളും യാതൊരുവിധത്തിലും ശുദ്ധീകരിക്കാതെ തള്ളിക്കൊണ്ടിരുന്നു. ചത്തുപൊങ്ങിയ മല്‍സ്യങ്ങള്‍ക്കിടയില്‍ നീന്തരുത്‌, ബോട്ടിറക്കരുത്‌, മലിനജലം എന്നെല്ലാമെഴുതിയ ഫലകങ്ങള്‍ മിഴിച്ചുനിന്നു. കറുത്തുകൊഴുത്ത ജലംപോലെ ഒഴുകുന്ന ദ്രവത്തില്‍ പൊ...

ബൈക്കല്‍ തടാകം

ഒരു ജലാശയത്തിൽ നോക്കിയാൽ അടിയിലേക്ക് എത്ര ആഴത്തിൽ കാണാൻ കഴിയും? ഒരു മീറ്റർ? രണ്ടു മീറ്റർ? പരമാവധി മൂന്നു മീറ്ററെ നമ്മുടെ നാട്ടിൽ കാണാൻ കഴിയുകയുണ്ടാവൂ. എന്നാൽ ബൈക്കൽ തടാകത്തിലെ ചില സ്ഥലങ്ങളിൽ 40 മീറ്ററിലേറെ ആഴത്തിലുള്ള തടാകത്തിന്റെ അടിഭാഗം കാണാൻകഴിയും. അത്രയ്ക്ക് തെളിമയാർന്ന ജലമാണ് ബൈക്കൽതടാകത്തിലേത്. ഇവിടുത്തെ ഐസ് പോലും പലയിടത്തും ചില്ലുപോലെ സുതാര്യമാണ്. റഷ്യയിലെ സൈബീരിയയിലെ ഒരു തടാകമാണ്‌ ബൈക്കല്‍. കേരളത്തിന്റെ നീളവും കേരളത്തിന്റെ പകുതിയോളം വീതിയുമുള്ള ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമായ ബൈക്കല്‍ അദ്ഭുതങ്ങളുടെ ഒരു കലവറയാണ്‌. ലോകത്തിലെ ഉപരിതലശുദ്ധജലത്തിന്റെ അഞ്ചിലൊന്ന് ഈ തടാകത്തിലാണ്‌ ഉള്ളത്‌. അമേരിക്കയിലെ പഞ്ചമഹാതടാകങ്ങളിലെ മൊത്തം വെള്ളം ഉപയോഗിച്ചാലും ഇതു നിറയ്ക്കാനാവില്ല. ഏറ്റവും ആഴവും ഏറ്റവും തെളിമയാർന്ന ജലവുമുള്ള ഈ തടാകമാണ്‌ ലോകത്തിലെ ഏറ്റവും പഴയ തടാകമെന്നും കരുതിപ്പോരുന്നു. ഏതാണ്ട്‌ 330 നദികള്‍ ഇതിലേക്ക്‌ ഒഴുകിയെത്തുമ്പോള്‍ ഈ തടാകത്തിൽ നിന്നും ഉദ്ഭവിക്കുന്ന അങ്കാര നദിയിൽക്കൂടി മാത്രമാണ്‌ വെള്ളം പുറത്തേക്കുപോകുന്നത്‌. അങ്കാര നദിയുടെ തുടക്കസ്ഥലത്തുതന്നെ ഒരു കിലോമീറ്ററാണു വീതി. ഇന്...

നാസി അർജന്റീന

രണ്ടാം ലോകമഹായുദ്ധത്തിനൊടുവില്‍ ജര്‍മനി തോറ്റതോടെ ആയിരക്കണക്കിന്‌ നാസികള്‍ പലതരത്തില്‍, റെഡ്‌ ക്രോസ്സിന്റെയെല്ലാം സഹായത്തോടെ കള്ളരേഖകള്‍ ഉണ്ടാക്കി അര്‍ജന്റീനയിലേക്ക്‌ നാടുവിടുകയുണ്ടായി. വളരെ സുരക്ഷിതമായിരുന്നു അര്‍ജന്റീന നാസികള്‍ക്ക്‌. ഏതാണ്ട്‌ 9000 നാസികള്‍ ആണ്‌ അര്‍ജന്റീനയിലെ ഒരു നഗരത്തില്‍ത്തന്നെ സുഖമായി കഴിഞ്ഞിരുന്നത്‌. കഴിഞ്ഞയാഴ്ച പുരാതനവസ്തുക്കള്‍ ലേലം ചെയ്യുന്ന ഇടത്ത്‌ നിയമവിരുദ്ധമായ വസ്തുക്കളും ലേലത്തില്‍ കണ്ട്‌ അത്‌ തിരഞ്ഞുപോയ അര്‍ജന്റീനയിലെ പോലീസ്‌ ബ്യൂണസ്‌ അയേഴ്സിലെ ഒരു പുരാവസ്തുശേഖരണക്കാരന്റെ വീട്ടില്‍ തെരച്ചില്‍ നടത്തിയപ്പോള്‍ അവിടൊരു ബുക്ക്‌ അലമാരയുടെ പിന്നിലെ ഭിത്തിക്കുള്ളിലെ രഹസ്യഅറയില്‍ നാസിക്കാലത്തെ 75 വസ്തുക്കളാണ്‌ കണ്ടെടുത്തത്‌. അതില്‍ ഹിറ്റ്‌ലറുടെ ഒരു അര്‍ദ്ധകായപ്രതിമയും ഹിറ്റ്‌ലര്‍ ഉപയോഗിച്ചിരുന്ന ഒരു ലെന്‍സും ഉള്‍പ്പെടുന്നു. അതേ ലെന്‍സ്‌ ഹിറ്റ്‌ലര്‍ പിടിച്ചുകൊണ്ടുനില്‍ക്കുന്ന ചിത്രവും അതോടൊപ്പം ഉണ്ടായിരുന്നു. നാസിചിഹ്നങ്ങളോടു കൂടിയ കഠാരയും കളിപ്പാട്ടങ്ങളും നാസി പരുന്തുപ്രതിമയും ഒക്കെ അതില്‍ ഉള്‍പ്പെടുന്നു. പിടിച്ചെടുത്ത വസ്തുക്കളുടെ മൂല്യം വച്ചുനോക്കിയാല്‍ അവ ഏത...

ജോസഫ് മെംഗളെ

ഓരോരോ തീവണ്ടിയോടിയെത്തുമ്പോഴും താന്‍ അന്നു ഡ്യൂട്ടിയില്‍ അല്ലെങ്കില്‍പ്പോലും ജോസഫ്‌ മെംഗളെ ഓടിയെത്തുമായിരുന്നു. ആള്‍ക്കാരെ രണ്ടായി തരംതിരിക്കുന്ന പണി അയാള്‍ക്ക്‌ വളരെ ഇഷ്ടമായിരുന്നു. കുട്ടികള്‍, കുട്ടികള്‍ ഉള്ള സ്ത്രീകള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവരെ ചെറിയൊരു ആംഗ്യംകൊണ്ട്‌ ഇടത്തേക്കും ആരോഗ്യമുള്ളവരെ വലത്തേക്കും അയാള്‍ എളുപ്പത്തില്‍ മാറ്റിനിര്‍ത്തിയിരുന്നു; ഇടത്തേക്ക്‌ തിരിച്ചവരെ നേരെ ഗ്യാസ്‌ ചേമ്പറിലേക്കും വലത്തോട്ട്‌ തിരിച്ചവരെ നാസികളുടെ രീതിയനുസരിച്ച്‌ പണിയെടുപ്പിച്ച്‌ കൊല്ലാനും. അതിനിടയിലും കണ്ണുകള്‍ മറ്റെന്തിനോ പരതുന്നുണ്ടായിരുന്നു. തീവണ്ടികളില്‍ വരുന്നവരില്‍ ഇരട്ടക്കുട്ടികള്‍ ഉണ്ടെങ്കില്‍ അയാളുടെ കണ്ണുകളില്‍ സന്തോഷത്തിന്റെ ഒരു മിന്നലാട്ടമാണ്‌. അവരെ അയാള്‍ പ്രത്യേകമായി താമസിപ്പിക്കുകയാണു ചെയ്തിരുന്നത്‌. അവര്‍ ഓഷ്‌വിറ്റ്‌സിലെ അയാളുടെ പത്താം ബ്ലോക്കിലെ പരീക്ഷണശാലയിലെ പരീക്ഷണങ്ങള്‍ക്കുള്ള ഇരകളാണ്‌. 27 വയസ്സായപ്പോഴേക്കും നരവംശശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും രണ്ട്‌ പിഎച്ഡികള്‍ കരസ്ഥമാക്കിയ ഒരു ജര്‍മന്‍ ഡോക്ടര്‍ ആയിരുന്നു ജോസഫ്‌ മെംഗളെ. പഠിക്കുന്ന കാലത്ത്‌ മിടുക്കനാ...

ആമസോണ്‍ - സഹാറ

16000 ഇനങ്ങളിലായി 39000 കോടി മരങ്ങളാണ്‌ ആമസോണ്‍ കാടുകളില്‍ ഉള്ളത്‌. ലോകത്താകമാനമുള്ള മഴക്കാടുകളുടെ പകുതിയും ആമസോണിലാണ്‌. ലോകത്തുണ്ടാകുന്ന ഓക്സിജന്റെ അഞ്ചിലൊന്നും ഉല്‍പ്പാദിപ്പിക്കുന്ന ഇവിടെത്തന്നെയാണ്‌ സസ്യജന്തുവൈവിധ്യങ്ങളുടെ പകുതിയും ഉള്ളത്‌. എന്നാല്‍ ആമസോണ്‍ വനങ്ങളില്‍ മരങ്ങളും സസ്യങ്ങളും വളരാന്‍ വേണ്ട പോഷകങ്ങളുടെ അളവ്‌ തീരെ കുറവാണ്‌. ഉള്ളതാവട്ടെ സസ്യങ്ങള്‍ വലിച്ചെടുത്ത്‌ അവയുടെ തടിയില്‍ത്തന്നെ ശേഖരിച്ചുവച്ച നിലയിലാണുതാനും. നിലത്തു വീഴുന്ന ഇലകളിലും തടികളിലും ഉള്ള പോഷകങ്ങള്‍ വളരുന്ന മരങ്ങള്‍ അപ്പോള്‍ത്തന്നെ വലിച്ചെടുത്തു തീര്‍ക്കുന്നു. എന്നാല്‍ ഫോസ്‌ഫറസ്‌ അടക്കമുള്ള അവശ്യങ്ങളായ പല പോഷകങ്ങളും വലിയ മഴയുടെ കുത്തൊഴുക്കില്‍പ്പെട്ട്‌ പുഴകളിലൂടെ സമുദ്രത്തിലേക്ക്‌ ഒഴുകിപ്പോവുന്നു. എന്നിട്ടും യാതൊരു വിളര്‍ച്ചയും തളര്‍ച്ചയും കൂടാതെ ആമസോണിലെ കാടുകള്‍ക്ക്‌ ഗംഭീരവളര്‍ച്ചയാണ്‌. എവിടുന്നാണ്‌ ഇവയ്ക്കുവേണ്ടുന്ന പോഷകങ്ങള്‍ ലഭിക്കുന്നത്‌? തെക്കേ അമേരിക്കയിലെ ആമസോണ്‍ ലോകത്തിലെ ഏറ്റവും വലിയ കാടുകള്‍ ആകുമ്പോള്‍ ആഫ്രിക്കയിലെ സഹാറയാണ്‌ ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി. വളരെപ്പണ്ട്‌ പച്ചപ്പും ജീവനും നിറഞ്ഞുനിന...

ആഫ്രിക്ക - അടിമത്തം

ഒരാളുടെ വലതുകാല്‍ അടുത്തുള്ളയാളിന്റെ ഇടതുകാലുമായി വിലങ്ങിട്ടിരിക്കും. വലിയ ഡിമാന്റ്‌ ഉള്ളതുകൊണ്ട്‌ വിലങ്ങുകള്‍ക്ക്‌ എന്നും ക്ഷാമമായിരുന്നു. കമഴ്ത്തിക്കിടത്തി പലകയോടു ചേര്‍ത്ത്‌ ചങ്ങലയ്ക്കിട്ട്‌ മുഖം നിലത്ത്‌ ഉരഞ്ഞുരഞ്ഞ്‌ പുരികത്തിലെ തൊലി പോയി എല്ല് പുറത്തുകാണുമായിരുന്നു. സ്ഥലം ലാഭിക്കാന്‍ പരമാവധി ആള്‍ക്കാരെ ഉള്‍ക്കൊള്ളിക്കാന്‍ കുത്തിനിറച്ചായിരുന്നു ഓരോ യാത്രയും. മാസങ്ങള്‍ എടുക്കുമായിരുന്നു ഇത്തരം യാത്ര തീരാന്‍. ഒരുനേരം ഭക്ഷണവും, ഉണ്ടെങ്കില്‍ വെള്ളവും കൊടുക്കും. 350-450 പേരാണ്‌ ഒരു കപ്പലില്‍ ഉണ്ടാവുക. ഇങ്ങനെ രണ്ട്‌ കോടിയോളം ആഫ്രിക്കക്കാരെയാണ്‌ അടിമകളായി പിടിച്ചുകൊണ്ടുപോയി അമേരിക്കകളില്‍ വിറ്റത്‌. യുദ്ധങ്ങള്‍ വഴിയോ തട്ടിക്കൊണ്ട്‌ വരുന്നതുവഴിയോ പിടിച്ചുകൊണ്ടുവരുന്നവരെ ചങ്ങലയ്ക്കിട്ട്‌ ആഴ്ചകളും മാസങ്ങളും നടത്തിയാണ്‌ കയറ്റിക്കൊണ്ടുപോകാനുള്ള കപ്പലുകളിലേക്ക്‌ എത്തിച്ചിരുന്നത്‌. കപ്പലുകളില്‍ കയറ്റുന്നതിനുമുന്‍പുള്ള തിരഞ്ഞെടുക്കലുകളില്‍ ഏതെങ്കിലും ആരോഗ്യകാരണത്താല്‍ വൈദ്യപരിശോധനയില്‍ ഒരാള്‍ ഒഴിവാക്കപ്പെട്ടാല്‍ അയാളെ കൊന്നുകളയുകയായിരുന്നു പതിവ്‌. കപ്പലുകളില്‍ സ്പൂണുകള്‍ അടുക്കിവച്ചതുപോലെ കുത്തിന...

സോഫീ സ്കോൾ

രാജ്യദ്രോഹക്കുറ്റങ്ങള്‍ക്കായി ഗില്ലറ്റിന്‍ ചെയ്ത്‌ വധിക്കപ്പെടുമ്പോള്‍ കോളേജ്‌ വിദ്യാര്‍ത്ഥിനിയായ സോഫീ സ്കോളിന്‌ പ്രായം 22 വയസ്സായിരുന്നു. മ്യൂണിക്‌ സര്‍വ്വകലാശാലയില്‍ യുദ്ധവിരുദ്ധപോസ്റ്ററുകള്‍ വിതരണം ചെയ്തു എന്നതായിരുന്നു സോഫിയും സഹോദരനും സുഹൃത്തുക്കളും നേരിടേണ്ടിവന്ന കുറ്റം. നാസിയുദ്ധമുന്നണിയില്‍നിന്നും കാമുകനായ ഫ്രിറ്റ്‌സ്ന്റെ കത്തുകളില്‍ നിന്നും യുദ്ധരംഗത്ത്‌ നാസികള്‍ നടത്തുന്ന കാപാലികരീതികളെപ്പറ്റി അറിവുലഭിച്ച സോഫിയും കൂട്ടുകാരും യുദ്ധത്തിനെതിരെ തങ്ങളുടെ കോളേജില്‍ ലഘുലേഖകള്‍ വിതരണം ചെയ്തതിനാണ്‌ പിടിയിലാവുന്നത്‌. 1943 ഫെബ്രുവരി 18 -ന്‌ അറസ്റ്റുചെയ്യപ്പെട്ട അവരെ നാസി ജഡ്‌ജിയായ റോളാങ്ങ്‌ ഫ്രൈസ്ലരുടെ കോടതിയില്‍ ഹാജരാക്കി. നാസികളുടെ ഒരു പ്രധാന ജഡ്‌ജിയായിരുന്നു ഫ്രൈസ്ലര്‍. അയാളുടെ കോടതിയിലെ വിചാരണയൊക്കെ വെറും പ്രഹസങ്ങളായിരുന്നു. മിക്കവാറും വിധിയെല്ലാം നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ടാവും. നാസി ആഭ്യന്തരഭീകരതകളുടെ കേന്ദ്രമായിരുന്നു അയാളുടെ കോടതി. അയാള്‍ തന്നെയായിരുന്നു ജഡ്‌ജിയും വിധികര്‍ത്താവും വക്കീലും എല്ലാം. കൂടാതെ തന്റെ ഉത്തരവുകള്‍ സ്വയം തന്നെ എഴുതിയ അയാള്‍ രേഖകളെല്ലാം തന്റെ കയ്യില...

1951 -ലാണ്‌ ഇന്ത്യയില്‍ അവസാനമായി ഒരു ചീറ്റയെ കണ്ടത്‌

1951 -ലാണ്‌ ഇന്ത്യയില്‍ അവസാനമായി ഒരു ചീറ്റയെ കണ്ടത്‌. കഴിഞ്ഞനൂറ്റാണ്ട്‌ പകുതിയായപ്പോഴേക്കും ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥരും നാട്ടുരാജാക്കന്മാരും ഇവയെ വേട്ടയാടി കൊന്നുതീര്‍ത്തിരുന്നു. മുന്‍പ്‌ അറേബ്യന്‍ ഉപഭൂഖണ്ഡത്തിലും മധ്യേഷ്യയിലും അഫ്ഘാനിസ്ഥാനിലും പാകിസ്താനിലും ഇന്ത്യയിലും നിറയെ ഉണ്ടായിരുന്ന എഷ്യാറ്റിക്‌ ചീറ്റ ഇനി ഏതാണ്ട്‌ 50 എണ്ണം ഇറാനില്‍ മാത്രം അവശേഷിച്ചിരിക്കുന്നു. അതില്‍ത്തന്നെ സ്വാഭാവികമായി ജീവിക്കുന്നതില്‍ പെണ്‍ചീറ്റകള്‍ രണ്ടെണ്ണം മാത്രമേ ഉള്ളത്രേ. 32000 മുതല്‍ 67000 വരെ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ആഫ്രിക്കയിലെ തങ്ങളുടെ സഹോദരരില്‍ നിന്നും പിരിഞ്ഞ്‌ മറ്റൊരു സ്പീഷിസ്‌ ആയി മാറിയവയാണ്‌ ഏഷ്യന്‍ ചീറ്റ. ഇന്ത്യയില്‍ പണ്ടു രാജാക്കന്മാര്‍ മാനുകള്‍ പോലെയുള്ള മറ്റുജീവികളെ വേട്ടയാടാനായി ഇവയെ വളര്‍ത്തിയിരുന്നു. അക്ബര്‍ ചക്രവര്‍ത്തിക്ക്‌ 1000 ചീറ്റകള്‍ സ്വന്തമായി ഉണ്ടായിരുന്നത്രേ. അങ്ങനെ അവയുടെ എണ്ണം കാട്ടില്‍ കുറഞ്ഞുകുറഞ്ഞു വന്നു. വളര്‍ത്തപ്പെടുന്ന ചീറ്റകള്‍ ആകെ ഒരു തവണ മാത്രം പ്രസവിച്ച റിക്കാര്‍ഡേ ഉള്ളൂ. യാതൊരു നിയന്ത്രണവുമില്ലാത്ത വേട്ട ഇവയുടെ വംശത്തെയാകെ നശിപ്പിച്ചുകളഞ്ഞു.വടക്കേ ഇന്ത്യയിലും മധ്യഇ...